Monday, October 24, 2011

പ്രണയം

ഒരിക്കല്‍ ഒരു സന്ധ്യാ നേരത് കടല്കരയില്‍ കാട്ടുകൊള്ളന്‍ പോയപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്
ആരെയും ആകര്‍ഷിക്കുന്ന കണ്ണുകള്‍ ആയിരുന്നു അവളുടേത്
പരല്‍ മീനുകളെ പോലെ അവ സദാ പിടച്ചുകൊണ്ടേ ഇരുന്നു
അവളുടെ മുഖത്ത് നിഴലിക്കുന്ന വിഷാദ ഭാവം ഞാന്‍ ശ്രദ്ധിചു.......
പിന്നീട് ദിവസവും എന്റെ കണ്ണുകള്‍ക്ക്‌ ആനന്ദം പകര്‍ന്നുകൊണ്ട് അവള്‍ നിലകൊണ്ടു
ഞാന്‍ അവളെ ശ്രദ്ധിക്കുന്നത് പോലെ തന്നെ അവളും എന്നെ ശ്രദ്ധിച്ചിരിക്കും
ഒരു ദിവസം അവള്‍ എനിക്ക് സമ്മാനിച്ച ആ മധുരമായ മന്ദഹാസം അതിനു ഉത്തരമല്ലേ ......
ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന എനിക്ക് പുതിയ ഒരു ലക്‌ഷ്യം കൈവന്നു ..... അവളെ എന്നും വൈകുന്നേരം കാണണം ......
ദിവസങ്ങള്‍ നീണ്ടുപോയി മാസങ്ങളും
ഞങ്ങളുടെ പരിചയം സുഹൃദ്ബന്ധം ഭേദിച്ച് ഒരു പ്രണയമായി മൊട്ടിട്ടു .......
കടല്‍ക്കരയിലെ പാര്‍ക്കിന്റെ ഒരു വശത്ത് എല്ലാ തിരക്കുകളില്‍ നിന്നും ഒളിഞ്ഞു നില്‍ക്കുന്ന ആ വലിയ വൃക്ഷ ചുവട്ടിലെ ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ ഹൃദയം കൈമാറി....
ക്രെമേണ ആ സ്ഥലം ഞങ്ങളുടെ കൂടികാഴ്ച്ചക്ക് ഒരു സ്ഥിരം സാക്ഷിയായി മാറി...
ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു .....
എന്റെ നെഞ്ചില്‍ ചാരി ഇരിക്കാന്‍ അവള്‍ക്കു വല്യ ഇഷ്ടമായിരുന്നു
അവളെ മാറോടണയ്ക്കാന്‍ എനിക്കും.....
അവള്‍ എന്നില്‍ ഒരു ലഹരി പോലെ പടര്‍ന്നു....
അവളില്ലാത്ത ഒരു നിമിഷതെപറ്റി പോലും ചിന്തിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എന്റെ മനസ്സ്‌ കൂപ്പുകുത്തികൊണ്ടേയിരുന്നു.
ഇന്നാണ് ആ ദിവസം.... ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാന തീരുമാനം എടുക്കുന്ന ദിവസം... വിവാഹം അത് ഇത്രേം പെട്ടന്ന് വേണം എന്ന് പറഞ്ഞത് ഞാന്‍ തന്നെ ആയിരുന്നു....
എന്റെ ചിന്തകള്‍ എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി ....
സമയം തീവണ്ടി കണക്കെ പാഞ്ഞുകൊണ്ടേ ഇരുന്നു .....
അവളെ കാണുന്നില്ല ..... ആദ്യമായി ആണ് ഇങ്ങനെ .... അവള്‍ എവിടെ പോയിരിക്കും ....
ഏറെ നേരത്തെ കതിരുപ്പിനു ശേഷം വിഷണ്ണനായി ഞാന്‍ എന്റെ കൂട്ടില്‍ ചേക്കേറി....
പിറ്റേ ദിവസവും എന്റെ കാത്തിരുപ്പ് തുടര്‍ന്ന് , അന്നും അവള്‍ വന്നില്ല ......
ഞാന്‍ ധൈര്യം സംഭരിച്ചു അവളുടെ വീട് ലക്ഷ്യമാക്കി നീങ്ങി ...
അവളുടെ വീട്ടില്‍ എന്നെ എതിരേറ്റത് അവളുടെ മുത്തശ്ശി ആയിരുന്നു ....
ആ കണ്ണുകളില്‍ ദയനീയാവസ്ഥ നിഴലിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.....
അവള്‍ എവിടെ എന്നാ ചോദ്യത്തിന് ഉത്തരമായി ആ വൃദ്ധ അകത്തെ മുറിയിലേക്ക് കൈചൂണ്ടി കാണിച്ചു...
അവളുടെ കിടപ്പുമുറി ആയിരുന്നു അത് ... എന്റെ മനസ്സില്‍ രോഷം ഇരച്ചു കയറി ...
എന്നെ വിഡ്ഢി ആക്കിയിട്ട് നീ മുറിയില്‍ കയറി കതകടച് ഇരിക്കുന്നോ ???
അകത്തു ചെന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ......
മരണത്തോട് മല്ലടിച്ചുകൊണ്ട് അവള്‍ കിടക്കുന്നു ....
കഴിഞ്ഞ ദിവസം എന്നെ കാണുവാന്‍ വേണ്ടി പുറപ്പെട്ട അവളെ വിഷം തീണ്ടിയിരിക്കുന്നു ...... അവളുടെ ശരീരം ആകെ നീല നിറം ആയി മാറിയിരിക്കുന്നു.
അവളുടെ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ അവള്‍ക്കു എന്നോട് പറയുവാനുള്ള ഒരു വാക്കിനെ കുറിക്കുന്നു. ഇനിയും അവളുടെ ജീവിതത്തില്‍ മണിക്കുറുകള്‍ മാത്രം..... എന്റെ കാലുകള്‍ യാന്ത്രികമായി ചലിച്ചു കൊണ്ടേ ഇരുന്നു ...
അത് എന്നെ എന്റെ വസതിയില്‍ കൊണ്ടെത്തിച്ചു........ എന്റെ മുറിയില്‍ കടന്ന ഞാന്‍ കതകിന്റെ സാക്ഷ ഇട്ടതിനു ശേഷം പണ്ട് ഒരിക്കല്‍ ജീവിതതിനോട് വിരക്തി തോന്നിയ സമയത്ത് കഴിക്കാനായി ശേകരിച്ചു വച്ചിരുന്ന ഉറക്കഗുളികള്‍ എടുത്തു കഴിച്ച ശേഷം ഒരു കഷ്ണം കടലാസ്സില്‍ ഇങ്ങനെ എഴുതി "പ്രിയേ, ഈ ഭൂമിയില്‍ വച്ച് നമുക്ക് ഒരുമിക്കാന്‍ സാധിചില്ലന്കിലും ഞാന്‍ പോകുന്നു മുന്‍പേ സ്വര്‍ഗകാവടത്തില്‍ നിനക്കുവേണ്ടി കാത്തിരിക്കാന്‍..........."

No comments:

Post a Comment